ജീലാനി ക്ലാസ്സ്‌ റൂമില്‍ ലൈവ്

20 Jan

Thursday, January 20, 2011ജീലാനി ക്ലാസ്സ്‌ റൂമില്‍ ലൈവ് അThursday, January 20, 2011ജീലാനി ക്ലാസ്സ്‌ റൂമില്‍ ലൈവ് അബ്ബാസ്‌ ഫൈസി വഴിക്കടവ് കോട്ടക്കല്‍ അങ്ങാടിയില്‍ സംസാരിക്കുന്നു ………വിഷയം ………… സുന്നത് ജമാഅത്ത് – സലഫിസം …….. ബൈലക്സ്‌ ….. ജീലാനി ക്ലാസ്സ്‌ റൂമില്‍ ലൈവ് ഉണ്ടായിരിക്കുന്നതാണ് …….. ഏവര്‍ക്കും സ്വാഗതം ….. ബ്ബാസ്‌ ഫൈസി വഴിക്കടവ് കോട്ടക്കല്‍ അങ്ങാടിയില്‍ സംസാരിക്കുന്നു ………വിഷയം ………… സുന്നത് ജമാഅത്ത് – സലഫിസം …….. ബൈലക്സ്‌ ….. ജീലാനി ക്ലാസ്സ്‌ റൂമില്‍ ലൈവ് ഉണ്ടായിരിക്കുന്നതാണ് …….. ഏവര്‍ക്കും സ്വാഗതം …..   inian time : 6.30

ELECTRONIC THASBEEH

11 Jan

NOW ELECTRONIC THASBEEH AVAILABLE IN THIS SITE …………………..

GO TO FAVOURITE LINKS ……..

2 .  ELECTRONIC THASBEEH ………………..

CLICK AND ENTER BY CLICKING …………DUKHOOL………….

AND START ………..DIKR…………….PRESSING ANY……………..KEY IN YOUR KEY BOARD……………

JAZAKALLAHU KHAIR ……………….

തിരുനബി(സ): ദര്‍ശന ഭാഗ്യം സിദ്ധിച്ചാല്‍ …

29 Dec

മഫാതീഹുല്‍ മഫാതീഹ് ’ എന്ന കൃതിയില്‍ പറയുന്നു: വല്ലവനും നബി(സ)സ്വപ്നം കണ്ടാല്‍ അവന്റെ അന്ത്യം നന്നായി തീരുന്നതാണ് .നബി (സ) യുടെ ശുപാര്‍ശ ലഭിക്കുകയും അവന്‍ സ്വര്ഗ്ഗാവകാശി യാവുകയും ചെയ്യുന്നു .തനിക്കും തന്റെ മാതാപിതാക്കള്‍ക്കും അള്ളാഹു പൊറുത്തു തരുന്നു .പന്ത്രണ്ടു തവണ ഖുര്‍-ആന്‍ ഖത്തം തീര്‍ത്ത പോലുള്ള പ്രതിഫലം ലഭിക്കുന്നു. മരണ വേദന ലഘൂകരിക്കപെടുകയും ഖബര്‍ ശിക്ഷയില്‍ നിന്ന് അവനു സുരക്ഷിതനാവുകയും ചെയ്യുന്നു. അന്ത്യ നാളിലെ ഭീതികളില്‍ നിന്ന് അവനു സംരക്ഷണം കിട്ടുന്നു.

ഇഹപര ആവശ്യങ്ങള്‍ പൂര്തീകരിക്കപെടുകയും ചെയ്യുന്നു.”

ഞാന്‍ പറയട്ടെ—മുഴുവന്‍ പ്രവാചക സ്നേഹികളും തിരുദര്‍ശനം ആഗ്രഹിക്കുന്നു.

ഏറ്റം മഹത്തായൊരു ആഗ്രഹമാണിത്. ഇത് ഏതൊരുത്തനു സഫലമാകുന്നുവോ അവനു അള്ളാഹു രഹസ്യ ജ്ഞാനങ്ങള്‍ ചൊരിഞ്ഞു കൊടുക്കുന്നു. അങ്ങിനെയവന്‍ പ്രവാചക പ്രകാശത്തിന്റെ സാഗരത്തില്‍ വിലയിക്കുകയും നീന്തുകയും ചെയ്യുന്നു.

അള്ളാഹു പറയുന്നു “അള്ളാഹു അവന്‍ ഉദ്ദേശിക്കുന്നവരോട് പ്രത്യേക കരുണ കാണിക്കുന്നു.”(അല്‍ ബഖറ 105 , ആലു ഇംറാന്‍. 74) “താങ്കളുടെ രക്ഷിതാവ് അവനുദ്ദേശിച്ചത് സ്രഷ്ടിക്കുകയും തിരഞ്ഞെടുക്കുകയും ചെയ്യുന്നു.”(അല്‍ ഖസ്വസ്‌ :68 ) ദര്‍ശനം നിനവില്‍ നബി (സ) യെ ഉണര്‍ച്ചയില്‍ ദര്‍ശിക്കാന്‍ കഴിയുമോ.? മഹാനായ ഇബ്നു ഹജര്‍ ഹൈതമി (റ)യോട് ഇത് ചോദിക്കപെട്ടപ്പോള്‍ അദ്ദേഹം നല്‍കിയ മറുപടി തന്റെ ഫതാവല്‍ ഹദീസിയ്യയില്‍ (പേജ് 225) ഇങ്ങനെ കാണാം:ഒരു വിഭാഗം അതിനെ നിഷേധിക്കുന്നു. മറ്റൊരു വിഭാഗം സാധ്യമാണെന്നും പറയുന്നു, അത് സാധ്യമാകുമെന്നതാണ് സത്യം.വിശ്വസ്തരായ സജ്ജനങ്ങള്‍ ഇത് അംഗീകരിച്ചു പറഞ്ഞിട്ടുണ്ട്. മാത്രമല്ല ബുഖാരി ഉദ്ദരിച്ച ഒരു നബി വചനം ഇതിനു ലക്ഷ്യമായി അവര്‍ എടുത്തു കാട്ടുകയും ചെയ്യുന്നു.

നബി(സ) പറയുന്നു: “എന്നെ വല്ലവനും സ്വപ്നം കണ്ടാല്‍ പിന്നീട് ഉണര്ച്ചയിലും അവന്‍ എന്നെ കാണുന്നതാണ് .”(ബുഖാരി :6592,മുസ് ലിം:2266) അതായത് തന്റെ നഗ്ന നേത്രങ്ങള്‍ കൊണ്ട് തന്നെ കാണുന്നതാണ്, അല്ല അക കണ്ണ് കൊണ്ട് കാണു മെന്നാണ് വിവക്ഷയെന്നും പറയപ്പെടുന്നു. എന്നാല്‍ അന്ത്യ നാളില്‍ കാണുമെന്നാണ് ഇതിന്റെ ഉദ്ദേശ്യം എന്ന് ധരിക്കുന്നത് ശരിയല്ല. കാരണം , സ്വപ്നം കണ്ടവരും അല്ലാത്തവരുമായ മുഴുവന്‍ സമുദായവും അന്ത്യനാളില്‍ നബിയെ കാണുന്നതാണല്ലോ. അപ്പോള്‍ ഉണര്ച്ചയില്‍ കാണുമെന്ന് കരാര്‍ ചെയ്തതിന്റെ ഉദ്ദേശ്യം ഐഹിക ലോകത് ഒരു തവണയെങ്കിലും കാണുമെന്ന് തന്നെയാണ്. സാധാരണ ജനങ്ങള്‍ക്ക്‌ ഈ സൌഭാഗ്യം ലഭിക്കുന്നത് മരണസന്ന വേളയിലത്രേ.പ്രവാചകരെ നേരിട്ട് ദര്‍ശിക്കാതെ ആത്മാവ് വിട്ടു പിരിയുകയില്ല.അങ്ങിനെ പ്രവാചകര്‍ നല്‍കിയ കരാര്‍ പാലിക്കപെടുന്നു.എന്നാല്‍ ചില അസാധാരണ വ്യക്തികള്‍ക്ക് ഉണര്ച്ചയിലുള്ള ദര്‍ശനം മരണവേളക്ക് മുന്‍പ്‌ ഉണ്ടായേക്കാം. പല പ്രാവശ്യം ഉണ്ടായേക്കാം.തങ്ങളുടെ യോഗ്യത,പ്രവചകരോടുള്ള ബന്ധം, തിരു ചര്യയെ പിന്പറ്റല്‍ ഇതിന്റെ യൊക്കെ തോതനുസരിച്ചാവും ആ ദര്‍ശനം. തിരുചര്യ പിന്തുടരുന്നതില്‍ കാണിക്കുന്ന വീഴ്ചകള്‍ ദര്‍ശനത്തിനു വിഘ്നമാവും .

അല്ലാമ സയ്യിദ്‌ മുഹമ്മദ്‌ അലവി മാലികി തന്റെ “ദഖായിറുല്‍ മുഹമ്മദിയ്യ”

എന്ന കൃതിയില്‍ രേഖപെടുതിയത് എന്നെ ഏറെ സന്തോഷിപ്പിക്കുന്നു.”വല്ലവനും എന്നെ സ്വപ്നം കണ്ടാല്‍ പിന്നീട് ഉണര്ച്ചയില്‍ അവന്‍ എന്നെ കാണുന്നതാണ്.”എന്ന നബി വചനത്തെ കുറിച്ച് പണ്ഡിതന്മാര്‍ പറയുന്നു.”ദുനിയാവില്‍ തന്നെ കാണുമെന്നതാണ് ഇതിന്റെ താല്പര്യം .മരണാസന്ന വേളയിലെങ്കിലും കാണാതിരിക്കില്ല. പരലോകത്ത് കാണുമെന്നാണ് ഇതിന്റെ താല്പര്യം എന്ന് വ്യഖ്യാനിച്ചവര്‍ക്ക് പണ്ഡിതന്മാര്‍ മറുപടി കൊടുത്തിട്ടുണ്ട്‌. സ്വപ്നം കണ്ടവരും അല്ലാത്തവരുമായ വിശ്വാസികള്‍ അഖിലവും പരലോകത്ത് വെച്ച് പ്രവാചകരെ കാണുമെന്ന് നിരവധി നബി വചനങ്ങള്‍ സാക്ഷീകരിക്കുന്നുണ്ട്. തന്നെയുമല്ല സത്യനിഷേധികളും കപട വിശ്വാസികളുമൊക്കെ പരലോകത്ത് നബിയെ കാണുന്നതാണ്. നബിയുടെ മഹനീയ സ്ഥാനങ്ങള്‍ അവര്‍ക്കപ്പോള്‍ മനസ്സിലാക്കാന്‍ കഴിയുന്നതാണ്. എന്നാല്‍ പൂര്‍ണ്ണ വിശ്വാസികള്‍ ദുനിയാവില്‍ തന്നെ ഉണര്ച്ചയില്‍ നബിതങ്ങളെ ദര്‍ശിക്കുന്നതാണ് .അത്തരം വിശ്വാസികളുടെ ഹൃദയത്തെ അള്ളാഹു ഇങ്ങിനെ വിശേഷിപ്പിക്കുന്നു.”അതൊരു വിളക്കുമാടം പോലെയാണ്.അതില്‍ ഒരു വിളക്കുണ്ട്.വിളക്ക് സ്ഫ്ടികത്തിനകത്താണ്.സ്ഫടികം ഒരു നക്ഷത്രം പോലെയിരിക്കുന്നു.കിഴക്ക് ഭാഗത്ത് ഉള്ളതോ പടിഞ്ഞാറു ഭാഗത്ത് ഉള്ളതോ അല്ലാത്ത അനുഗ്രഹിത ഒലിവ് വൃക്ഷത്തില്‍നിന്നാണ് അതിനു ഇന്ധനം നല്‍കപ്പെടുന്നത്. അതിന്റെ എണ്ണ തീ തട്ടിയില്ലെന്കിലും പ്രകാശിതമാവുന്നു.പ്രകാശത്തിനു മേല്‍ പ്രകാശം.”(അന്നൂര്‍ 35) “സത്യ വിശ്വാസിയുടെ ഹൃത്തടം ജ്ഞാനവും അറിവും കൊണ്ട് അള്ളാഹു പ്രകാശമാക്കുമെന്നതിന്റെ ഉപമയാണിത്.ഇത് പോലുള്ള ഹൃദയത്തിനുടമകളാണ് നബിയെ ഉണര്‍ച്ചയില്‍ കാണാനും അദൃശ്യങ്ങള്‍ അറിയാനും അര്‍ഹരായവര്‍.”( ദഖായിറുല്‍

മുഹമ്മദിയ്യ) ഈ ദര്‍ശനത്തിനുള്ള അര്‍ഹതക്ക് വേണ്ടി ഞാന്‍ അല്ലാഹുവിനോട് തേടുന്നു. ആ വഴിയില്‍ അവന്‍ നമ്മെ പ്രകാശിപ്പിക്കട്ടെ. അവന്‍ സര്‍വ്വ ശക്തനും ഉത്   രം നല്കുന്നവനുമെത്രേ .

തിരുദര്‍ശനം സാധ്യമാകുന്നത് എങ്ങിനെ…….?

തിരു ദര്‍ശനത്തി നുതകുന്ന ഫാഇദകള്‍ (ഉപകാര വചനങ്ങള്‍) പറയാം.

 

 1. ഖദര്‍ സൂറത്ത് 21 പ്രാവശ്യം ഓതുക .സൂര്യനുദിക്കുമ്പോഴും ,അസ്തമിക്കുമ്പോഴും .എങ്കില്‍ നബി(സ) സ്വപ്നം കാണുന്നതാണ്.

(വസാഇലുശ്ശാഫി;421)

 2. സൂറത്ത് കൌസര്‍ ഒരുരാത്രി ആയിരം തവണ പാരായണം ചെയ്യുക,എങ്കില്‍ തിരു ദര്‍ശനമുണ്ടാവുന്നതാണ് (വസാഇലുശ്ശാഫി;424) ഇത് പരീക്ഷിച്ചു ബോധ്യപെട്ട കാര്യമാണ് .

3. പ്രവാചകരെ സ്വപ്നം കാണണമെന്ന ഉദ്ദേശത്തോടെ സൂറത്ത് മുസ്സമ്മില്‍ 41 തവണ ഒതുക. . (വസാഇലുശ്ശാഫി;418)എങ്കില്‍ കാണുമെന്ന് തീര്‍ച്ച .ഇത് പരീക്ഷിച്ചു ബോധ്യപ്പെട്ടിട്ടുണ്ട് അല്ലാഹുവിനു സ്തുതി.

  

4. ഖസീദത്തില്‍ അസ്റാറില്‍ പറയുന്നു.വെള്ളിയാഴ്ച ദിവസം ആയിരം തവണ ഖദര്‍ സൂറത്ത് പാരായണം ചെയ്യുന്നവര്‍ നബി (സ) യെ സ്വപ്നം കാണാതെ മരണപ്പെടുക യില്ലെന്ന്, ചില പണ്ഡിതന്മാര്‍ അരുള്‍ ചെയ്തിട്ടുണ്ട്.

  

5. സൂറത്തുല്‍ കൌസറിന്റെ പ്രത്യേകതയില്‍ ചിലര്‍ പറയുന്നു. വെള്ളിയാഴ്ച രാവു അത് ആയിരം പ്രാവശ്യം പാരായണം ചെയ്യുകയും ആയിരം പ്രാവശ്യം സ്വലാത്ത് ചെല്ലുകയും ചെയ്‌താല്‍ നബി (സ) യെ സ്വപ്നം കാണുന്നതാണ്. ഞാന്‍ പറയട്ടെ ധാരാളം പേര്‍ പ്രിശോധിച്ചരിഞ കാര്യമാണ്.

  

6. ചില മഹത്തുക്കള്‍ പറയുന്നു. വെള്ളിയാഴ്ച രാവ് പാതി കഴിഞ്ഞു ആയിരം തവണ ഖുറൈശ് സൂറത്ത് പാരായണം ചെയ്യുകയും വുള് ചെയ്തു ശുദ്ധിയോടെ ഉറങ്ങുകയും ചെയ്താല്‍ നബിദര്‍ശനം ഉണ്ടാവുന്നതാണ്. ഇതും പരീക്ഷിച്ചിട്ടുണ്ട്.

 

 7. ഇബ് നു അബ്ബാസ്‌ (റ)പറയുന്നു.”ഇഖ് ലാസ് സൂറത്ത് ആയിരം തവണ ഒരു രാവില്‍ പരായണം ചെയ്‌താല്‍ നബി (സ) യെ സ്വപനം കാണുന്നതാണ്. ഇത് പരിശോധിച്ച് ബോധ്യപെട്ടിട്ടുണ്ട്.

 

 8. ഇബ് നു അബ്ബാസ്‌ (റ) നിവേദനം. വെള്ളിയാഴ്ച രാവ് രണ്ടു റക്അത് നിസ്കരിക്കുക .ഓരോ റക്അതി ലും ഫതിഹക്ക് ശേഷം 25 പ്രാവശ്യം ഇഖ് ലാസ് സൂറഃ ഒതുക . നിസ്കരനന്തരം ആയിരം പ്രാവശ്യം നബിയ്ടെ മേല്‍ ഈ സ്വലാത്ത് ചെല്ലുക.

(സ്വല്ലല്ലാഹു അലാ മുഹമ്മദിന് നബിയ്യില്‍ ഉമ്മിയ്യി ).എങ്കില്‍ അടുത്ത വെള്ളിയഴ്ച്ചക്കുള്ളില്‍ നബി(സ) യെ കിനാവ് കണ്ടാല്‍ അവന്റെ ദോഷങ്ങള്‍ അള്ളാഹു പൊറുത്തു തരുന്നതാണ്.(ശൈഖു യൂസുഫു നബ് ഹാനി യുടെ സആദത്തുദ്ദാറൈന്‍ നോക്കുക :489)

 

9. വെള്ളിയാഴ്ച രാവ് രണ്ടു റക്അത് നിസ്കരിക്കുക.ഓരോ റക്അതി ലും ഫാതിഹക്ക് ശേഷം ആയത്തുല്‍ കുര്‍സിയ്യ് അഞ്ചു തവണ വീതം ഒതുക നിസ്കരനന്തരം ധാരാളം സ്വലാത്ത് ചെല്ലുക എങ്കില്‍ ദര്‍ശനം ഉണ്ടാകും. ഇത് സംബന്ധമായി ഒരു ഹദീസ്‌ ഖുതുബുല്‍ അക്താബു തങ്ങളുടെ മേല്‍ “അല്‍ അദ്കാര്‍”എന്ന കൃതിയില്‍ ഉള്ളതായി “മഫാതീഹുല്‍ മഫാതീഹ്”എന്ന കൃതിയില്‍ പറഞ്ഞിട്ടുണ്ട്.

 

10. നബി(സ)അരുള്‍ ചെയ്തതായി നിവേദനം.വല്ലവനും എന്നെ കിനാവ് കാണണമെന്നു ദ്ദേശിക്കുന്നു എങ്കില്‍ വെള്ളിയാഴ്ച രാവ് രണ്ടു റക്അത് നിസ്കരിക്കട്ടെ .ഈ രണ്ടു റകഅതുകളായി. ഓരോ റക്അതിലും ഫാതിഹക്ക് ശേഷം വള്ളുഹാ,അലം നഷ്റഹ്,ഇന്നാ അന്‍സല്‍നാഹു,ഇദാ സുല്‍സിലത്തില്‍ അര്‍ളു എന്നീ സൂറത്തുകള്‍ ഓതുകയും നിസ്കാര ശേഷം 70 പ്രാവശ്യം എന്റെ മേല്‍ സ്വലാത്ത് ചെല്ലുകയും ചെയ്യട്ടെ . എങ്കില്‍ എന്നെ കിനാ കാണുന്നതാണ്.

WELCOM TO BEYLUX JEELANI CLASS ROOM

8 Dec

السلام عليكم

اللهم صل على سيدنا محمد و على آله و صحبه و سلم

Assalamu Alaikum… We invite you to Jeelani Class Room in Beyluxe Today:Wednesday LIVE Q&A Session Led By Usthad Majeed Hudhawi @ 9.30 PM India/8 PM UAE,Oman/7 PM Saudi,Kuwait,Qatar/Subject= Auliyaakkal:Ethirppum Vasthudhayum… ഔലിയാക്കള്‍ എന്ത് കൊണ്ട് എതിര്ക്ക പെടുന്നു? ” ഉസ്താദ് അബ്ദുല്‍ മജീദ്‌ ഹുദവിയുടെ ലൈവ് പ്രഭാഷണവും സംശയ നിവാരണവും 9:30 pm India/8 PM UAE,Oman/7 PM Saudi,Kuwait,Qatar- WELCOME TO JEELANI CLASS ROOM Live Samshaya Nivarana Class innu rathri Jeelani Class Roomil. Vishayam= Aouliyakkal Ethirppum Vasthudhayum. 9:30 pm India/8 PM UAE,Oman/7 PM Saudi,Kuwait,Qatar (((In Jeelani Class Room, Beyluxe:24 Hours=Twareeqath Vishadheekaranam))) ( LIVE Samshaya Nivarana Class on all Sunday and Wednesday Led By Usthad Majeed Hudhawi @ 9.30 PM India/8 PM UAE,Oman/7 PM Saudi,Kuwait,Qatar) With Regards,

DOWN LOAD BEYLUXE AND LOGIN TO THE PROGRAMM

ASSALAMU ALAIKUM

 

ഖലീഫമാരെ അംഗീകരിക്കുക.

20 Nov

PATTURUMAL..!!!

15 Nov

ചാനലില്‍ പട്ടുറുമാല്‍ പരിപാടിയില്‍ പങ്കെടുക്കുന്ന പത്തൊന്‍പതും

ഇരുപതും വയസ്സുള്ള തരുണീ മണികളെ  അന്യരുടെ മുമ്പില്‍ 

പാട്ട് പാടാന്‍ വിട്ടയക്കുന്ന എത്ര എത്ര മുസ്ലിം മാതാപിതാക്കള്‍ 

നമ്മുടെ മുമ്പില്‍ ഉള്ളത്  ? അവര്‍ അല്ലാഹുവിന്റെ ശിക്ഷ ഓര്‍കാത്തത് കൊണ്ടല്ലേ  പെണ്മക്കളെ അന്യ പുരുഷന്മാരുടെയും മറ്റും മുമ്പിലേക് 

വിട്ടു കൊടുക്കുന്നത്  പട്ടുറുമാല്‍  പരിപാടിയുടെ ആള്‍കാര്‍ തികച്ചും 

മുസ്ലിംകള്‍ ഒന്നും അല്ലല്ലോ ? ഇനി മുസ്ലിംകള്‍ ആണെങ്കില്‍ തന്നെ

നമ്മുടെ പോന്നു മക്കളുടെ സൌന്ദര്യം ആസ്വദിക്കുന്നത് അന്യരല്ലേ ?

ഇതിനൊക്കെ ആരെയാണ് നാം 

കുറ്റം പറയേണ്ടത് ? നമ്മുടെ പണ്ഡിതന്മാര്‍ അവരുടെ ദൌത്യം 

കഴിവിന്റെ പരമാവധി ഉപയോഗിക്കുന്നു അവര്‍ക്ക് എല്ലാറ്റിനും 

ഒരു പരിധി ഉണ്ടല്ലോ ,

ഈ മാതാപിതാക്കളെ നാം എങ്ങിനെ ഉപദേശിക്കും ?

എത്ര മുസ്ലിം ചെറുപ്പക്കാരികള്‍ ആണ് ഇന്ന് അന്ന്യ മതക്കാരുടെ 

കൂടെ ഒരു കൂസലും കൂടാതെ ഇറങ്ങി പോകുന്നത് ?

ഇതിനു ആരാണ് ഉത്തരവാദികള്‍ ?

മാതാപിതാക്കള്‍ അല്ലെ ?

ഇതിനൊക്കെ പ്രധാന കാരണം എന്താണെന്ന് നാം ചിന്തിച്ചിട്ടുണ്ടോ ?

ഒരേ ഒരു കാരണം മാത്രമാണ് എല്ലാവര്ക്കും കിട്ടുക ????

അതെ നാം നമ്മുടെ മക്കളെ വേണ്ടതുപോലെ 

മത വിദ്യഭ്യാസം കൊടുക്കുന്നില്ല ””’

ഇന്ന് ചിലര്‍ക് മതത്തോട്‌, അതിന്റെ കര്കഷമായ 

നടപടിയോട് വെറുപ്പാണ് ‘””” വിശുദ്ധ ഖുര്‍ആനിലൂടെ

അള്ളാഹു ഉണര്‍ത്തിയത് ”’بلهم اضل നാല്‍കാലി മൃഗങ്ങളെകാല്‍

 അധപ്പതിച്ഛവരാന് എന്നാണു.

ബുദ്ധി കൂര്‍മത ഉള്ളവര്‍ക് അല്‍പ വാചകം പോരെ , 

കാര്യം മനസ്സിലാകാന്‍ എന്തിനാ കുറെയേറെ 

ദുനിയാവിന്റെ സുഖത്തിന്റെ പിന്നാലെ പോകുന്ന ,

പരിശുദ്ധ ദീന്‍ കാറ്റില്‍ പറത്തുന്ന രക്ഷിതാക്കളെ ,

പെണ്മക്കളെ ഒരു നിമിഷം ചിന്തിക്കുക “”””

അടുത്ത നിമിഷം നമ്മുടെ അവസ്ഥ എന്തായിരിക്കും ??????     

മരിക്കേണ്ടേ?……….അതു നമ്മുടെ ചെരിപ്പിന്റെ

വാറിനേക്കാള്‍ അടുത്തല്ലേ?…………….

അള്ളാഹു നമ്മെയും നമ്മുടെ സമുദായത്തേയും

കാത്തു രക്ഷിക്കുമാറാകട്ടെ (ആമീന്‍ )

عيد مبارك كل عام انتم بخير

15 Nov

This slideshow requires JavaScript.

മുഹ്യുദ്ധീന്‍ മാല

10 Nov

അല്ലാഹ് തിരു പേരും തുധിയും സ്വലവാതും

അതിനാല്‍ തുടങ്ങുവാന്‍ അരുള്‍ ചെയ്ത ബെധാമ്ബെര്‍

ആലം ഉടയവന്‍ യേകല്‍ അരുലാലെ

ആയെ മുഹമ്മദ്‌ അവര്കില ആയോവര്‍

എല്ലാ കിലയിലും ബന്കിള ആനോവര്‍

എല്ലാ തിശയിലും കേളി മികചോവര്‍

സുലതാനുല്‍ ഔലിയാ എന്ന് പെരുല്ലോവര്‍

സയ്യിദ് അവര്തായും ബാവയും ആനോവര്‍

ബാവാ മുധുവിന്നു ഖുതുബായി വന്നോവര്‍

ബാനം അതെളിലും കേളി നിരന്ജോവര്‍

ഇരുന്നേ ഇരുപ്പിന്നു ഏല്‍ ആകാശം കണ്ടോവര്‍

ഏറും മലകൂതില്‍ രാജാളി എന്നോവര്‍

ബലത് ശരീഅതെന്നും കടല്‍ ഉള്ളൂവര്‍

ഇടതു ഹഖീകതെന്നും കടല്‍ ഉള്ളൂവര്‍

ആകാശതിന്മേലും ഭൂമിക്ക് താഴെയും

അവരെ കൊടി നീളം അത്തിരാ ഉള്ളൂവര്‍

ഷെയ്ഖ് അബ്ദുല്‍ കാദിര്‍ കൈലാനി എന്നോവര്‍

ശയ്ഖന്മാര്‍ക്കെല്ലആര്‍ക്കും ഖുതുബായി വന്നോവര്‍

അല്ലാഹ് സ്നേഹിച്ചേ മുഹിയിധീന്‍ എന്നോവര്‍

അറ്റം ഇല്ലാതോളം മേല്‍മാ ഉടയോവര്‍

മേല്മായാല്‍ സോള്‍ഫം പറയുന്നു ഞാനിപ്പോള്‍

മേല്‍മാ പരയൂല്‍ പലേ ബന്നം ഉള്ളൂവര്‍

ബാലിലെ വെണ്ണ പോല്‍ ബയ്താക്കി ചൊല്ലുന്നേന്‍

 ഭാകിയം ഉള്ലോവര്‍ ഇധിനെ പടിചോവര്‍

കണ്ടന്‍ അറിവാലെന്‍ കാട്ടി തരുംപോലെ

ഖാളി മുഹമ്മദ്‌ അദേന്നു പെരുല്ലോവര്‍

കോഴിക്കോട്ട അതുരാ തന്നില്‍ പിറന്നോവര്‍

കൊറവാ ഇധോക്കെയും നോക്കി എടുതോവര്‍

അവര്‍ ചോന്ന ബൈതിന്നും ബഹ്ജ കിതാബിന്നും 

അങ്ങിനെ തക്മീല തന്നിന്നും കണ്ടോവര്‍

കേള്പാന്‍ വിശേലം നമക്കവര്‍ പോരിഷാ

കേള്പ്പിനെ ലോകേരെ മുഹിയിധീന്‍ എന്നോവര്‍

മൂലം ഉടയവന്‍ യേകല്‍ അരുലാലെ

മുഹിയിധീന്‍ എന്നാ പേര്‍ ധീനതാന്‍ വിളിചോവര്‍

ആവന്നം അല്ലാഹ് പടച്ചവന്‍ താന്‍ തന്നെ

യാ ഗൌസല്‍ അഗ്ളം എന്ന് അല്ലാഹ് വിളിചോവര്‍

എല്ലാ മാഷയിഖംമാരുടെ തോലുംമേല്‍

യേകല്‍ അരുലാലെ എന്റെ കാല്‍ യെന്നോവര്‍

അന്നേരം മലക്കുകള്‍ മേയ്യെന്നു ചോന്നോവര്‍

അവരെ തലക്കുംമേല്‍ ഹല്ഖ് പോതിന്ജോവര്‍

അപ്പോളെ ഭൂമിലെ ശൈഖന്മാരെല്ലാരും

അവര്‍ക്ക് തല താത്തി ചാച്ചി കൊടുതോവര്‍

അതിയില്‍ ഒരു ഷെയ്ഖ്‌ അധല്ലെന്നു ചോന്നാരെ

അവരെ വലീ പട്ടം നീക്കിച്ചു വെചോവര്‍

അതിനാല്‍ ചധിയില്‍ പെടുമെന്ന് കണ്ടാരെ

യെലുവത് അമാനിനെ ഉസ്താദ്‌ കണ്ടോവര്‍

ഞാന്‍ എല്ലാ സിര്രിന്നു സിര്രെന്നു ചോന്നോവര്‍

ഞാന്‍ അല്ലാഹ് തന്നുടെ അമ്രെന്ന് ചോന്നോവര്‍

കല്പന എന്നൊരു സൈഫ് ഞാന്‍ എനോവര്‍

കോപം ഉടയോന്റെ നാര്‍ ഞാന്‍ എന്നോവര്‍

മറുകര ഇല്ല കടല്‍ ഞാന്‍ എന്നോവര്‍

മനുഷന്‍ അറിയാത്ത വസ്തു ഞാന്‍ എന്നോവര്‍

ജിന്നിന്നും ഇന്സിന്നും മറ്റു മലക്കിന്നും

ഞാന്‍ എവയെല്ലര്‍ക്കും മേയ്യെ ശൈഹെന്നോവര്‍

എല്ലാ വലീകളും മേലെ ഖുതുബാനോരും

യെന്നുടെ വീട്ടിലെ ഫുല്ലെര്‍ അധെന്നോവ്വര്‍

ബാഷി ഞാന്‍ യെന്നിയെ ഉള്ളവരും ഞാനും

ഭാനവും ഭൂമിലും ഏറും അദ് യെന്നോവര്‍

എന്നെ ഒരു താരെ കൂട്ടി പറയണ്ടാ

എന്നെ പടപ്പിന്നു അറിയരുതെന്നോവര്‍

എന്നുടെ യേകല്‍ ഉടയവന്‍ തന്റെകള്‍

ആകെന്നു ഞാന്‍ ചൊല്‍കില്‍ ആകും അതെന്നോവര്‍

യേകല്‍ കൂടാതെ ഞാന്‍ ചെതില്ല ഒന്നുമേ

യെന്നാനം നിന്നെ പരയെന്നും കേട്ടോവര്‍

ചൊല്ലില്ല ഞാന്‍ ഒന്നും എന്നോട് ചൊല്ലാതെ

ചൊല്ല് നീ എന്റെ അമാനില്‍ അമാനില്‍ അധെന്നോവര്‍

ആരാനും ചോദിച്ചാല്‍ അവരോട് ചോല്ലുവാര്‍

അനുവാദം വന്നാല്‍ പറയുവാന് ഞാന്‍ എന്നോവര്‍

 യെങ്കയ്യാല്‍ ഒന്നുമേ തിന്നേന്‍ അത്ടെന്നാരേ

യെകലാല്‍ ഹിലാര യേകി ബാരി കൊടുതോവര്‍

ഭൂമി ഒരുണ്ട പോല്‍ യെങ്കയ്യാല്‍ എന്നോവര്‍

ഭൂമി അധോക്കെയും ഒരു ചുമട് യെന്നോവര്‍

കഅബാനെ ചുറ്റുവാര്‍ ഖുതുബാനോരെല്ലാരും

കഅബം ത്വവാഫന്നു താന്‍ ചെയ്യും എന്നോവര്‍

എല്ലയിലും മേല്‍ അര്ഷിങ്ങള്‍ ചെന്നോവര്‍

എന്റെ കണ്‍ എപ്പോഴും ലൌഹില്‍ അതെന്നോവര്‍

എല്ലാ വലികളും ഒരേ നബീവാശി ഞാന്‍

എന്റെ സിബാവാ കാല്‍ വാശി എന്നോവര്‍

എന്റെ മുരീദുകള്‍ തൌബായില്‍ എന്നിയേ

എന്നും മരിക്കരുതെന്നു കൊദിചോവര്‍

അദിനെ കബൂലാക്കി യാണെന്ന് ചൊല്ലിയാര്‍

അവരുടെ ഉസ്താദ് ഹമ്മദ്‌ അദ് യെന്നോവര്‍

എന്റെ മുരീദുകള്‍ യെന്‍ കൂടെ കൂടാതെ

എന്റെ കാല്‍ എന്നും പോരിക്കെന്നു അധന്നോവര്‍

കണ്കൂടാ വട്ടത്തില്‍ എന്റെ മുരീധുകള്‍

സ്വര്‍ഗത്തില്‍ പോമെന്നു അല്ലാഹ് കൊടുത്തോവര്‍

നരകത്തില്‍ നിന്റെ മുരീധാരും ഇല്ലെന്നു

നരകത്തെ കാക്കും മലക്ക് പറഞ്ജോവര്‍

എന്റെ കൂടിന്റെ കീല്‍ എല്ല വലീകളും

എന്റെ മുരീദിഞ്ഞാന്‍ ഷാഫി’അ യെന്നോവര്‍

ഹല്ലജ കൊല്ലുന്നാല്‍ അന്ന് ഞാനുന്ടെങ്ങില്‍

അപ്പല്‍ അവര്‍ കൈ പിടിപ്പെന്നു ഞാന്‍ എന്നോവര്‍

എന്നെ പിടിചോവര്‍ ഇടരുന്നെ നേരത്ത് എപ്പോഴും

അവര്‍ കൈ പിടിപ്പാന്‍ ഞാനെന്നോവര്‍

എന്നെ പിടിച്ചവര്‍ ഇതും പേടിക്കേണ്ട

എന്നെ പിടിചോര്‍ക്ക് ഞാന്‍ കാവല്‍ എന്നോവര്‍

എല്ലാ മുരീദുകള്‍ താന്താന്റെ ശൈഹെപ്പോല്‍

എന്റെ മുരീദുകള്‍ യെന്നെപ്പോള്‍ എന്നോവര്‍

എന്റെ മുരീധുകള്‍ നല്ലവരല്ലെങ്ങില്‍ എപ്പോഴും

നല്ലവന്‍ ഞാനെന്നു ചോന്നോവര്‍

യാധാല്‍ ഒരിക്കലും അല്ലാട് തെടുകില്‍

യെന്നെകൊണ്ടാല്ലാട് തെടുവീന്‍ യെന്നോവര്‍

വല്ലേ നിലത്തിന്നും എന്നെ വിളിപ്പോര്‍ക്ക്

വായ്‌ കൂടാ ഉത്തിരം ചെയ്യും ഞാന്‍ എന്നോവര്‍

ഭൂമി തലത്തില്‍ ഞാന്‍ ധീനെ നടത്തുവാന്‍

ബെധാംബെര്‍ തമ്മുടെ ആള് ഞാനെന്നോവര്‍

ആരുണ്ട് അദേന്റെ മഖാമിനെ എത്തീട്ട്

ആരാനും ഉണ്ടെങ്കില്‍ ചൊല്ലുവിന്‍ എന്നോവര്‍

എഴുപത് വാതില്‍ തുറന്നന്‍ എനക്കല്ലാഹ്

ആരും അറിയാത്ത ഇല്മാല്‍ അതെന്നോവര്‍

ഓരോരെ വാതിലിന്‍ വീതി അതോരോന്നു

ആകാശം ഭൂമിയും പോലെ അതെന്നോവര്‍

അല്ലാഹ് എനെക്കവന്‍ താന്‍ ചെയ്ത പോരിഷാ

ആര്‍കും ഖിയാമാതോളം ചെയ്യതെന്നോവര്‍

എല്ലാര്ക്കും എത്തിയെ നിലവാദ് അധെപ്പെരും

എന്റെ ബാഖിയത്ത്തില്‍ മിന്ജം അധെന്നോവര്‍

എല്ലാരും ഓതിയ ഇല്മുകള്‍ ഒക്കെയും

യെന്നുടെ ഇല്മാല്‍ അധ് ഒറ്റെന്നു ചോന്നോവര്‍

എല്ലാ പോളുതും ഉധിച്ചാല്‍ ഉരുബാകും

എന്പോലുത് എപ്പോളും ഉണ്ടെന്നു ചോന്നോവര്‍

കുപ്പി അകത്തുള്ള വസ്തുവിനെപ്പോലെ

കാമാന്‍ ഞാന്‍ നിങ്ങളെ ഖല്‍ബഗം എന്നോവര്‍

എന്റെ വശനത്തെ പോയ്യെന്നു ചൊല്ലുകില്‍

അപ്പളെ കൊല്ലുന്നേ നന്ജ് ഞാനെന്നോവര്‍

അവരുടെ ധീനെയും ശേഷം ധുന്യവെയും

ആഹിരം തന്നെയും പോകും അതെന്നോവര്‍

നല്നിനവ്‌ എന്നെ ഒരുതര്‍ നിനചെങ്ങില്‍

നായന്‍ ആധാബിനെ നെയ്ധാക്കും എന്നോവര്‍

യേകല്‍ ഉടയവന്‍ യേകല്‍ അരുലാലെ

ഇത്തരം യെത്തിരാ ബന്ണം പറഞ്ജോവര്‍

നാല്‍ കിതാബെയും മറ്റുള്ള സുഹ്ഫയും

നായന്‍ അരുലാലെ ഓദി ഉണര്ധോവര്‍

ബെധാമ്ബെര്‍ യെകലാല്‍ ഹിര്ഖ ഉടുതോവര്‍

ബെലുതിട്ടു നോക്കുമ്പോള്‍ അധിന്‍ മേല്‍ കണ്ടോവര്‍

 ബേധം ബിലങ്ങി പറവാന്‍ മടിചാരെ ബെധാംബെര്‍

അവര്‍ വായില്‍ തുപ്പി കൊടുതോവര്‍

നാവാല്‍ മോളിയുന്നെ ഇല്‍മു കുരിപ്പാനായി

നാനൂറു ഹുഖാമയ് അവര്‍ ചുറ്റും ഉള്ലോവര്‍

നായന്‍ അരുലാലെ ഇല്‍മു പറയുമ്പോള്‍

നാവിനു നേരെ ഒളിവുഇറങ്കുന്നോവര്‍

അവര്‍ കൈ പിടിച്ചതില്‍ സോള്‍ഫം പേര്‍

 അപ്പോഴേ ആകാശവും മറ്റും പലതെല്ലാം കണ്ടോവര്‍

അവരൊന്നു നന്നായി ഒരു നോക്ക് നോക്കുകില്‍

അതിനാല്‍ വലിയ നിലനെ കൊടുതോവര്‍

നാല്പതു വട്ടം ജനാബതുണ്ടായരെ നാല്പതു

വട്ടം ഒരു രാ കുളിചോവര്‍

നളവേരും ഇഷാ തോലുധൊരു വുളുവാലെ

നാല്ഫതിട്ടാണ്ട് സുബ്ഹി തോലുധോവര്‍

ഒരു കാമാല്‍ നിന്നിട്ട് ഒരു ഹത്തം തീര്ത്തോവര്‍

ഒരു ചൊല്‍ മുധലായി മുവ്വാണ്ട് കാത്തോവര്‍

യെന്നാരെ ഹിലിര്താം അവര്‍ കിട്ടേ ചെന്നിട്ടു

യേകല്‍ അരുലാല്‍ അവര്‍ കൂടെ നിന്നോവര്‍

ഇരിപത്തയ്യാണ്ടോളം ചുറ്റിനടന്നോവര്‍

ഇരിയെന്നെ യേകല്‍ കേട്ടാരെ ഇരുന്നോവര്‍

നാല്പതിട്ടണ്ടോളം വ ആളു പറഞ്ജോവര്‍

നന്നായി തോന്നുര്‍ കാലം ഇരുന്നോവര്‍

താരിഹ് നാനുറ്റി എഴുപത് ചോന്ന നാള്‍

കൈലാനി എന്നാ നാട് തന്നില്‍ പിറന്നോവര്‍

ഊണും ഉറക്കും അത് ഒന്നുമേ കൂടാതെ

ഒരാണ്ട് കാലം പൊറുത്ത് നടന്നോവര്‍

ഇബലീസ് അവരെ ചധിപ്പാനായി ചെന്നാരെ

ഇബ് ലീസേ ചാച്ചി കിടത്തി അയച്ചോവര്‍

അന്ബിയാകന്മാരും ഔളിയാക്കാന്‍ മാറും

അവരുടെ രോഹ് അവിടെ ഹാളിരാകുന്നോവര്‍

ആവന്നം നമ്മുടെ ഹോജാ രസൂലുല്ലാ അവരുടെ

 രൂഹും അവിടെ വരുന്നോവര്‍

അങ്ങിനെ തന്നെ മലായിക്കതന്മാരും

അവരുടെ മജ്ളിസില്‍ ഹാളിരകുന്നോവര്‍

അവരുടെ മജ്ളിസില്‍ തുകില്‍ ഇറങ്ങുന്നോവര്‍

അവരുടെ വ അലാല്‍ പലരും ചകുന്നോവര്‍

ഏറിയ കൂറും ഹില്ര്‍ കാനുന്നോവര്‍

അവരുടെ അറിവും നിലയും നിരന്ജോവര്‍

ഏറും അവര്കിട്ടെ ഇന്സിലും ജിന്നുകള്‍

ഈമാനും തൌബയും വാങ്ങുവാന്‍ ചെന്നോവര്‍

 ആകാശതുംമേല്‍ അവര്ചെന്നെ താനത്ത്

 ആരും ഒരു ശൈഹും ചെന്നില്ല എന്നോവര്‍

കണ്കൊണ്ട് കാമാന്‍ അരുടാടെ ലോകരേ

കാമാന്‍ അവര്‍ ചുറ്റും ഇപ്പോഴും ഉള്ലോവര്‍

ഖാഫ് മലയിന്നും അപ്പുറം ഉള്ലോവര്‍

കാമാന്‍ അവര്‍ മേല്‍മാ കാമാനായി വന്നോവര്‍

പലെപലെ സ്വഫ്ഫായി അവര്‍ തലക്കും

മേലെ ഭാങ്ങോടെ അവിടെ ചെന്ന് അവരെ അയച്ചോവര്‍

ആകാശം ഭൂമിയും ഒന്നുമേ തട്ടാതെ

അവിടത്തെ ഖുഭാമേല്‍ അവര്‍ പോയിരുന്നോവര്‍

തേനീച്ച വെച്ചപ്പോള്‍ ഇരുംബ് ചാലിട്ടപോള്‍

തിഷ അവര്‍ എപ്പോഴും ആവന്നം ഉള്ലോവര്‍

മുധലായ രാമലാനില്‍ മുപ്പത് നാളിലും മുല

കുടിക്കും കാലം മുലനെ തോടാതോവര്‍

പള്ളിയില്‍ ഓതും നാല്‍ മലക്കുകള്‍ ചോല്ലുവാര്‍

പുല്ലേരെ താനം കൊടുപ്പീന്‍ അദ് യെന്നോവര്‍

ഇധിനോപടചെന്നു തൂങ്ങുബാല്‍ കേട്ടോവര്‍

എവിടെക്കാന്‍ എങ്ങാനും പോകുമ്പോള്‍ കേട്ടോവര്‍

ഏറും അറഫ നാല്‍ പശുവേ പായിച്ച്ചാരെ

ഇടിണോ പടചെന്നു പശുവ പറഞ്ജോവര്‍

ഏതും ഇല്ലാത്ത നാല്‍ നിന്നെ ഒന്നാക്കിയെന്‍

ഇപ്പാള്‍ നീ എന്നെ നിനയെന്നും കേട്ടോവര്‍

ഇരവും പകലും എഴുപത് വട്ടം

നീ എന്നുടെ കാവലില്‍ എന്നെകള്‍ കേട്ടോവര്‍

പലരെ ഇടയിന്നും നിന്നെ തിരഞ്ഞ ഞാന്‍

ഇങ്ങിനെ തന്നെയും സധ്ധാതെ കേട്ടോവര്‍

കളവു പരയെല്ല എന്നുമ്മ ചോന്നാരെ

കള്ളന്റെ കയ്യിലെ പോന്നു കൊടുതോവര്‍

അവരെ തടിയെല്ലാം പലേ താനത്തയാരെ

അങ്ങിനെ എത്തിരാ സന്ഗിടം തീര്തോവര്‍

കഷമേരും രാവില്‍ നടന്നഗ് പോകുമ്പോള്‍

കൈവിരല്‍ ചൂട്ടാക്കി കാട്ടി നടന്നോവര്‍

കണ്ണില്‍ കാണാത്തതും ഖല്‍ബഗതുള്ളതും

കണ്കൊണ്ട് കാണാതെ പോല്‍ കണ്ട പറഞ്ജോവര്‍

 ഖബരഗത്തിന്നു സലാമിനെ കേട്ടോവര്‍

ഖബരഗത്തുല്ലവരോടെ മോളിന്തോവര്‍

ഖബരഗതുസ്ഥാധെ കുരവാക്കി കണ്ടാരെ

ഖബരുങ്ങള്‍ നിന്ന അത് നീക്കിച് പോയോവര്‍

ഖാഫിലക്കാരരെ കല്ലാര്‍ പിടിച്ച്ചാരെ

കാനാനിലതിന്നു ഖ്ബ്ഖബാല്‍ കൊന്നോവര്‍

മുധിപ്പാനായി മുധിര്നെ ശൈഹന്മാരെ

മരപ്പിച് പിന്നെ തിരിച്ചു കൊടുത്തോവര്‍

കൂടയില്‍ കെട്ടി അവര്‍ മുന്പില്‍ വെചാരെ

കൂടാ അഴിക്കുമുന്‍ അതിനെ തിരിചോവര്‍

കുറവുള്ള പൈതലേ നന്നക്കയും ചെയ്ത്

കുറവില്ല പൈതലേ കുരവാക്കി വിട്ടവര്‍

ചത്തേ ചകത്തിന്നു ജീവന്‍ ഇടിച്ച്ചോവര്‍

ചാകും കിലാശത്തെ നന്നാക്കി ബിറ്റൊവര്‍

കൊഴിടെ മുല്ലോട് കൂകെന്നു ചോന്നരെ

കൂശാതെ കൂകി പറപ്പിച്ചു ബിറ്റൊവര്‍

എന്നോട് തേടുവിന്‍ വേണ്ടുന്നതെപ്പെരും

യെന്നാരെ തെടിയടെല്ലാം കൊടുതോവര്‍

മേലേ നടന്നോരെ താതിച്ച്ചു വെചോവര്‍

മേലാല്‍ വരുന്ന വിശേലം പറഞ്ജോവര്‍

നിലനെ കൊടുപ്പാനും നിലനെ കലവാനും

നായന്‍ അവര്‍ക്ക് അനുവാദം കൊടുതോവര്‍

വേണ്ടീട്ടു വല്ലോരു വസ്തുവും നോക്കുകില്‍

വേണ്ടിയേ വണ്ണം അധിനെ ആക്കുന്നോവര്‍

അപ്പല്‍ കുലംബുക്കെ പുദിയെ ഇസ്ലാമിനെ

അബ്ദാലന്മാരാക്കി കല്‍പ്പിച്ചു വെചോവര്‍

പറക്കും വലിയെ പടിക്കല്‍ തലച്ച്ചോവര്‍

പറഞ്ഞിട്ടു ചെന്നോരെ തൌബാ ചെയ്യിച്ച്ചോവര്‍

അറിവും നിലയും അധ് ഏതും ഇല്ലതോര്‍ക്ക്

അറിവും നിലയും നിറയെ കൊടുതോവര്‍

നിലയും അറിവും അധ് ഒക്കെയും ഉള്ലോവര്‍

നിലയും അറിവും പറിച്ച് കളഞ്ജോവര്‍

നിലയെരെ കാട്ടി നടന്നൊരു ശൈഹിനെ

നിലത്തിന്റെ താഴെ നടത്തിച്ചു വെച്ച്ചോവര്‍

ഉണര്‍ച്ചയില്‍ ഉണ്ടാവാന്‍ പോകുന്ന ദോഷത്തെ

ഉറക്കില്‍ കിനാവാക്കി കാട്ടി കളഞ്ജോവര്‍

പാമ്പിന്റെ കോലത്തില്‍ ജിന്നുകള്‍ ചെന്നാരെ

ഭയമെതും കൂടാതെ പരിച്ച്ചെരിഞ്ഞിറ്റൊവര്‍

ജിന്നൊരു പൈതലേ കൊണ്ട്പോയി വിട്ടരെ

ജിന്നെ വിളിപ്പിച് അദിനെ കൊടുതോവര്‍

പലെരും പലവണ്ണം തിമ്മാന്‍ കൊധിച്ച്ചാരെ

ബാങ്ങോടെ അങ്ങിനെ തന്നെ തീറ്റിച്ച്ചോവര്‍

പെയ്യും മഴയോടും ഒഴുകുന്ന ഹാരോടും

പോരും അടെന്നരെ പോരിച്ച് വെച്ച്ചോവര്‍

കനിയില്ലാ കാലം കണിയെ കൊടുതോവര്‍

കരിഞ്ഞേ മരത്തിന്മേല്‍ കായായി നിരചോവര്‍

അവരെ ഒരുത്തന്‍ പോയി മാസ്ഹര കണ്ടാരെ

അപ്പോളെ നാടെല്ലാം തീയ്യായി നിരച്ച്ചോവര്‍

അവരെ കുരവാക്കി കണ്ടോവര്‍ക്കെല്ലര്‍ക്കും

അപ്പോളെ ഓരെ ബലാലെ കൊടുതോവര്‍

അവരെ വെരുപ്പിച്ച്ച്ചേ വസ്തുവിനെ അപ്പോളെ

അവര്‍ ഒരു നോക്കാല്‍ അധിനെ അമര്തോവര്‍

അവരെ ദുആയും ബരക്കതും കൊണ്ടോവര്‍

ആഹിരവും ദുനിയാവും നിരന്ജോവര്‍

അവരെ മോളിയില്‍ പുദുമാ പലെതുണ്ട്

ഇത്തിരാ തന്നെന്ന് ഓര്‍ത്തിട്ടു കൊല്ലാതോവര്‍

തലയെല്ലാം കൊത്താന്‍ തോത്തുല്ലേ പോന്പോലെ

തടിയെല്ലാം പോന്പോലെ പിരിതെന്‍ അറിവീരെ

ഇതിയില്‍ വലിയെ വിശേലം പലതുണ്ട്

അറിവില്ല ലോകരെ പോയ്യെന്നു ചൊല്ലാതെ

അദിനെ അറിവാന്‍ കൊതിയുല്ലേ ലോകരെ

അറിവാക്കാന്‍ മാരോട് ചോദിച്ചു കൊള്വീരെ

അവരുടെ പോരിഷാ കേള്‍പ്പാന്‍ കൊധിചോരെ

അവരെ പുകല്‍ന്നൊരു പോരിഷാ കേപ്പീരെ

അമീരന്‍ മാരുടെ ബന്ണവും എണ്ണവും

അറിഞ്ഞാല്‍ അറിയാമേ സുല്‍ത്താന്‍മാര്‍ പോരിഷാ

ആവന്നം നോക്കുവിന്‍ ശൈഹന്മ്മാര്‍ പോരിഷാ

അപ്പല്‍ അറിയാമേ മോഹയിധീന്‍ എന്നോവര്‍

 കൊല്ലം എഴുനൂറ്റി എന്പത്തിരണ്ടില്‍ ഞാന്‍

കൊത്തന്‍ ഈ മാലനെ നൂട്ടന്ബത്തന്ച്ചുമ്മല്‍

മുത്തും മാനിക്കവും ഒന്നായി കൊത്തപോള്‍

മുഹയിധീന്‍ മാലേനെ കൊത്തന്‍ ഞാന്‍ ലോകരെ

 മോളി ഒന്നും കളയാതെ പിലയാതെ ചോന്നോര്‍ക്ക്

 മനിമാദം സ്വര്‍ഗത്തില്‍ നായന്‍ കൊടുക്കുമേ

ധുഷ്ക്കം കൂടാതെ ഇതിനെ എഴുതുകില്‍

ദോഷം ഉണ്ടാമെന്നു നന്നായി അറിവീരെ

അല്ലാഹ്ടെ രഹ്മത് ഇങ്ങിനെ ചോന്നോര്‍ക്കും

ഇതിനെ പാടുന്നോര്‍ക്കും മേലെ കേള്‍ക്കുന്നോര്‍ക്കും

 ഇത്തിരെ പോരിഷാ ഉള്ളൊരു ശൈഹിനെ

ഇട്ടേച്ചു എവിടേക്ക് പോകുന്നു പോഷരെ

എല്ലാരെ കോഴിയും കൂകി അടങ്ങുമേ

മുഹിധീന്‍ കോഴി ഖിയാമാതോളം കൂകും

ആഹിരം തന്നെ കൊതിയുല്ലേ ലോകേരെ

അവരെ മുരീടായി കൊള്ളുവീന്‍ അപ്പോളെ

ഞാങ്ങള്‍ എല്ലാരും അവരെ മുരീദാവാന്‍

ഞാഗല്‍ക്കുതവിതാ ഞാങ്ങളെ നായനെ

എല്ലാ മശായിഹംമാരെ ദുആനെ നീ യെകണം

ഞാഗള്‍ക്ക് അവരെ ദുആ കൂടി

അവര്‍ക്കൊരു ഫാതിഹാ എപ്പോഴും ഓതുകില്‍

അവരെ ദുആയും ബരക്കതും എത്തുമെ

ഹോജാ ശഫാഅതില്‍ മുഹിയിധീന്‍

തന്കൂടെ കൂട്ട് സ്വര്‍ഗത്തില്‍ ആലം ഉടയോനെ നീ

 ഞാഗല്‍ക്കെല്ലാര്‍ക്കും സ്വര്‍ഗതനത്തിന്നു നിന്നുടെ

ത്രിക്കാഴ്ച്ച്ച കാട്ടു പെരിയോനെ

പിഴയേറെ ചെയ്തു നടന്നെ അടിയാരെ

പിഴയും പൊറുത്ത് നീ രഹ്മത്ത്തില്‍ കുട്ടല്ലാഹ്

നല്ലേ സലവാതും നല്ലേ സലാമയും

നിന്റെ മുഹമ്മതിനെകണം നീ അലാഹ് .

 മുത്താല്‍ പടച്ച ദുനിയാവില്‍ നിക്കുംനാള്‍

മുഫ്ഫര്‍ മുഹിയധീന്‍ കാവലില്‍ യേകല്ലാഹ്

കാലമേ അസ്രായീല്‍ മൌത്ത് വാങ്ങും

നാളില്‍ കരുത്തര്‍ മുഹിയധീന്‍ കാവലില്‍ യേകല്ലാഹ്

പേടിപ്പെരുത്തേ കബരഗം പോകുംനാള്‍

പെര്പെട്ട മുഹിയധീന്‍ കാവലില്‍ യേകല്ലാഹ്

സൂര്‍ വിളി കേട്ടിട്ട് ഒക്കെ പുറപ്പെട്ടാല്‍

സുല്‍ത്താന്‍ മുഹിയധീന്‍ കാവലില്‍ യേകല്ലാഹ്

ഏല് മുഖം ഇട്ടു അടുപ്പിച്ച്ചുധിക്കും

നാല്‍ യെന്കള്‍ മുഹിയധീന്‍ കാവലില്‍ യേകല്ലാഹ്

ചൂട് പെരുതേ തരമ്മല്‍ ഞാന്‍ നിക്കും

നാല്‍ ചോക്കര്‍ മുഹിയധീന്‍ കാവലില്‍ യേകല്ലാഹ്

നരകം അതേലും കൊരോദം മികച്ചേ

നാല്‍ നളവര്‍ മുഹിയധീന്‍ കാവലില്‍ യേകല്ലാഹ്

തൂക്കം പിടിച്ചു കണക്കെല്ലാം നോക്കും നാല്‍

തലവര്‍ മുഹിയധീന്‍ കാവലില്‍ യേകല്ലാഹ്

അരിപ്പത്തില്‍ ഇട്ടു സ്വിരാത്ത് കടക്കും നാള്‍

അരിമാ മുഹിയധീന്‍ കാവലില്‍ യേകല്ലാഹ്

ഹോജാ ശഫാഅത്തില്‍ മുഹിയധീന്‍ തന്കൂടെ

കൂട്ട് സ്വര്‍ഗത്തില്‍ ആലം ഉടയോനെ

ഹോജാ ബെധംബാരെ മംഗളം കാണുവാന്‍

മംഗള വേളകള്‍ കാണുവാന്‍ യേകല്ലാഹ്

എന്നെയും യെന്നുടെ ഉമ്മയും ബാവയും

അറിവേ പടിപ്പിച്ച്ച്ചേ ഉസ്താദന്മാരെയും

എന്നെയും മറ്റുള്ള മുഅമിന്‍ എല്ലാരെയും

യെങ്ങള്‍ നബിന്റെ ശഫാഅത്തില്‍ കുട്ടല്ലാഹ്

പിഴയേറെ ചെയ്തു നടന്നൊരു അടിയാന്റെ

പിഴയും പൊറുത്ത് നീ രഹ്മത്തില്‍ കുട്ടല്ലാഹ്

എല്ല പിഴയും പോരുക്കുന്നെ നായനെ ഏറ്റം

പൊറുത്ത് ക്രിഫാ ചെയ്യ്‌ യാ അല്ലാഹ്

നല്ലേ സലവാതും നല്ലേ സലാമയും

യെങ്ങള്‍ മുഹമ്മധിനേകണം നീ അല്ലാഹ്

നബി (സ) യുടെ മേല്‍ സ്വലാത്ത് ചെല്ലുക….

9 Nov

1. നബിയുടെ മേല്‍ സ്വലാത്ത്‌ ചെല്ലുക വഴി അല്ലാഹുവിന്റെ കല്പന അനുസരിക്കല്‍.

2. അല്ലാഹുവിനോട് സ്വലാത്തില്‍ യോജിക്കല്‍.

3. സ്വലാത്ത്‌ ചെല്ലുന്നവന് അല്ലാഹുവിന്റെ അനുഗ്രഹം ലഭിക്കുന്നു.

4. പത്ത്‌പദവി ഉയര്‍ത്തപ്പെടുന്നു.

5. പത്ത്‌ ഗുണങ്ങള്‍ രേഖപ്പെടുത്തുന്നു.

6. പത്ത്‌ പാപങ്ങള്‍ പൊറുക്കപ്പെടുന്നു.

 7. പ്രാര്‍ത്ഥന സ്വീകരിക്കപ്പെടുമെന്നു പ്രതീക്ഷിക്കാം.

8. നബി (സ) യുടെ ശഫാഅത്ത്‌ ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.

 9. പാപങ്ങള്‍ പൊറുക്കപ്പെടുകയും ന്യൂനതകള്‍ മറച്ചു വെക്കപ്പെടുകയും ചെയ്യും.

10. ദുഃഖങ്ങള്‍ അകറ്റപ്പെടുന്നു.

11. നബി (സ) യുമായി അടുക്കുന്നു.

12. സ്വലാത്ത്‌ ധര്‍മ്മത്തിന്റെയും ദാനത്തിന്റെയും സ്ഥാനത്ത് നില്‍ക്കുന്നു.

13. ആവശ്യ പൂര്‍ത്തീകരണത്തിനു സ്വലാത്ത്‌ കാരണമാകുന്നു.

14. അല്ലാഹുവിന്റെയും മലക്കുകളുടെയും അനുഗ്രഹം ലഭിക്കുന്നു.

15. ആത്മാവ്‌ ശുദ്ധീകരിക്കപ്പെടുന്നു,ഹൃദയം സംസ്കരിക്കപ്പെടുന്നു.

16. മരണപ്പെടുന്നതിന്റെ മുന്‍പ് സ്വര്‍ഗം കൊണ്ട് സന്തോഷ വാര്‍ത്ത അറിയിക്കപെടാന്‍ കാരണമാവുന്നു.

17. അന്ത്യദിനത്തിലെ കൊടും ഭീകരതകളില്‍ നിന്ന് രക്ഷപ്പെടുന്നു.

18. ചൊല്ലിയവന്റെമേല്‍ തന്നെ പ്രതിഫലം വര്‍ദ്ധിച്ചു തിരിച്ചെത്തുന്നു.

19. മറന്നവ ഓര്‍ക്കാന്‍ സ്വലാത്ത്‌ സഹായകമാവുന്നു.

20. സദസ്സിന്റെ നന്മക്ക് സദസ്സില്‍ സ്വലാത്ത്‌ ചെല്ലുക.

21. ദാരിദ്ര്യം ഇല്ലാതാക്കാന്‍ സ്വലാത്ത്‌ ചെല്ലുക.

22. സ്വിറാഥ് പാലം എളുപ്പത്തില്‍ കടക്കാന്‍ സ്വലാത്ത്‌ ചെല്ലുക.

23. പരുഷ സ്വഭാവം ഇല്ലായ്മ ചെയ്യുവാന്‍ സ്വലാത്ത്‌ ചെല്ലുക.

24. അല്ലാഹുവിന്റെ കാരുണ്യം ലഭിക്കാന്‍ സ്വലാത്ത്‌ ചെല്ലുക.

25. നബിയുടെ സ്നേഹം ലഭിക്കാന്‍, ശുപാര്‍ശയില്‍ ഉള്‍പ്പെടാന്‍ സ്വലാത്ത്‌ ചെല്ലുക.

അല്ലാഹുവിന്‍റെ ഖലീഫയെ ആദരിച്ചാല്‍………….

7 Nov


ആദം നബി (അ) ഭൂമിയില്‍ ആദ്യത്തെ അല്ലാഹുവിന്‍റെ ഖലീഫ ,
അല്ലാഹുവിന്‍റെ ഖലീഫ ഭൂമിയില്‍ വന്നതറിഞ്ഞ ഒരു കൂട്ടം മാനുകള്‍ ആദം നബി (അ) നെ കാണാന്‍ വല്ലാതെ ആഗ്രഹിക്കുകയും അവര്‍ അതിനു വേണ്ടി പുറപ്പെടുകയും ചെയ്തു. മറ്റു ഉദ്ദേശം ഒന്നും ഇല്ലാതെ, അല്ലാഹുവിന്‍റെ ഖലീഫയെ കാണുക എന്നാ ഉദ്ദേശത്തോടെ അവര്‍ യാത്ര പുറപ്പെട്ടു.
അവര്‍ ആദം നബിയുടെ അടുതെത്തി അവര്‍ ആദം നബിയെ കണ്ടു. അവര്‍ ശന്തോഷവന്മാരായി.
തന്നെ കാണാന്‍ വന്ന മാനുകളെ ആദം നബി ഒന്ന് തലോടി. അതോടെ അവര്‍ക്ക് അല്ലാഹുവിന്‍റെ അനുഗ്രഹം ലഭിച്ചു. അവര്‍ക്ക് ഉണ്ടായിരുന്ന മോശമായ വാസന പോവുകയും നല്ല സുഗന്ദം ഉണ്ടാവുകയും ചെയ്തു. അവര്‍ വന്ന പോലെ അല്ല തിരിച്ചു പോയത്, അവര്‍ക്ക് മാറ്റങ്ങള്‍ ഉണ്ടായി , അനുഗ്രഹീതരായി. അവര്‍ മടങ്ങി.
മടങ്ങിയെത്തിയ മാനുകള്‍ക്ക് വല്ലാത്ത സുഗന്ധം , കൂട്ടുകാര്‍ ചോദിച്ചു ഇതെങ്ങനെ ലഭിച്ചു ? അവര്‍ പറഞ്ഞു അല്ലാഹുവിന്‍റെ ഖലീഫ ഭൂമിയില്‍ വന്നിട്ടുണ്ട് അവരെ കാണാന്‍ പോയപ്പോള്‍ അദ്ദേഹം ഞങ്ങളുടെ തലയില്‍ തടവി അത് കാരനമായാണ് ഞങ്ങള്‍ക്ക് ഈ സുഗന്ധം ലഭിച്ചത്.
താമസിയാതെ മറ്റു മാനുകളും ആദം നബിയെ കാണാം പുറപ്പെട്ടു. പോയി കണ്ടു തലോടല്‍ ഏറ്റു വാങ്ങി , പക്ഷെ സുഗന്ധം ലഭിച്ചില്ല.
കാരണം ആദ്യം പോയ മാനുകള്‍ അല്ലാഹുവിന്‍റെ ഖലീഫയെ കാണുക എന്ന ഉദ്ദേശം മാത്രമായിരുന്നു അവര്‍ക്കുണ്ടായിരുന്നത് , പക്ഷെ രണ്ടാമത് പോയവര്‍ സുഗന്ദം ലഭിക്കാനാണ് പോയത് , നോക്കൂ നിയ്യത്തിലെ മാറ്റം ഫലത്തിലും മാറ്റമുണ്ടാക്കി . ഇങ്ങിനെയാണ്‌ മാനുകളുടെ കൂട്ടത്തില്‍ കസ്തൂരിമാനും അല്ലാത്തവയും ഉണ്ടായത്.
ഇതൊരു കാര്യവും അല്ലാഹുവിന്‍റെ പ്രീതി എന്ന ലക്ഷ്യത്തോടെ ചെയ്താല്‍ അതിന്റെ ഫലം വളരെ വലുതായിരിക്കും , മരിച്ചു ദുന്യവിയ്യായ കാര്യം മുന്‍നിര്‍ത്തി ചെയ്താല്‍ കരുതിയ ഫലം കിട്ടണം എന്നില്ല , അത് കൊണ്ട് കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അല്ലാഹുവിന്‍റെ മാത്രം പ്രീതി കാംഷിച്ചു ചെയ്യുക , നാഥന്‍ അനുഗ്രഹിക്കട്ടെ. ആമീന്‍ .

Design a site like this with WordPress.com
Get started